ഇരിങ്ങാലക്കുട: ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള അറസ്റ്റുകള്‍ തുടരുന്നു.
താഴേക്കാട് പൊണോളി വീട്ടില്‍ ആയുഷ് ജയന്(22), ആളൂര്‍ പൊരുന്നംകുന്ന് പുള്ളൂര് കരിവാന്വീട്ടില് വിഷ്ണുദേവ്(22), വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടഞ്ചിറ മണകുളങ്ങരപ്പറമ്പില്വീട്ടില് മുനീര്‍(30), മാള കുരുവിലശേരി വലിയപറമ്പ് പൊട്ടേക്കരന് വീട്ടില്‍ രോഹിത്(18), വെള്ളിക്കുളങ്ങര നാലകത്തുവീട്ടില്‍ ഫൈസല്‍ അബ്ദുള്ള (41), ഉത്തര്‍പ്രദേശ് നിസാമാബാദ് സ്വദേശി ബ്രിജ്മോഹന്‍(53), അന്തിക്കാട് പുത്തന്പ്പീടിക സ്വദേശി മാളിയേക്കല്‍ വീട്ടില്‍ ഫ്രാങ്കി ജോണ്‍(52), കാരമുക്ക് സ്വദേശി പുത്തന്പുരക്കല്വീട്ടില് സുരേഷ് (50) എന്നിവര്‍കൂടി പോലീസ് പിടിയിലായി. പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊരട്ടി: കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് വിൽപന നടത്തുന്നതിനായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കാടുകുറ്റി മേപ്പറമ്പിൽ വീട്ടിൽ അവിനാഷ്(22) ആണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. നാലിന് രാത്രി എട്ടരയോടെ കൊരട്ടി റെയിൽവേ സ്റ്റേഷൻ പാർക്കിംഗിന് സമീപം പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തിൽകണ്ട യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നേരത്തെ രജിസ്റ്റർചെയ്ത മയക്കുമരുന്ന് ഉപയോഗക്കേസിലും അവിനാഷ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കൊരട്ടി എസ്ഐ അരുൺകുമാറിന്റെ നേതൃത്വത്തിൽ ജിഎഎസ്ഐ നാഗേഷ്, സിപിഒമാരായ ശ്രീജിത്ത്, വിഷ്ണുചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വിദ്യാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്ന യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കുറ്റിച്ചിറ പുളിങ്കര സ്വദേശി പനപ്പിള്ളി വീട്ടിൽ ശ്രീരാഗ്(26) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഇളമ്പ്ര ഉന്നതി റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. കൊരട്ടി എസ്ഐ പി. മുഹമ്മദ് മുഹ്സിന്റെ നേതൃത്വത്തിൽ ജിഎഎസ്ഐ ജോയ്, ജിഎസ്സിസിപിഒമാരായ ടോമി, പ്രവീൺ, സിപിഒ ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.